കൊച്ചി: തുടര്‍ച്ചയായ ഒമ്പതാം നാളിലും ഇന്ധനവില കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 48 പൈസ ഉയര്‍ന്ന് 77.98 രൂപയായി. 56 പൈസ വര്‍ദ്ധിച്ച് 72.12 രൂപയാണ് ഡീസല്‍ വില. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഒമ്പതു ദിവസത്തിനിടെ പെട്രോളിന് 4.99 രൂപയും ഡീസലിന് 4.93 രൂപയുമാണ് കൂട്ടിയത്. ജൂണ്‍ ഏഴ് മുതല്‍ ഇന്നലെ വരെയായി രാജ്യ തലസ്ഥാനത്ത് പെട്രോളിന് 4.98 രൂപയും ഡീസലിന് 5.23 രൂപയും കൂടി.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്കാണ് നീങ്ങുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ വിപണിവില ഇന്നലെ ബാരലിന് 1.01 ഡോളര്‍ താഴ്ന്ന് 37.72 ഡോളറായി. ജൂണ്‍ ആദ്യവാരം വില 42 ഡോളറിനുമേല്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക