ഐ.പി.എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് 2013 ആഗസ്റ്റിൽ ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തകാലത്തേക്ക് വിലക്കിയത്. അക്കാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് പറയുകയാണ് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. 2013ലാണ് ശ്രീശാന്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഐ.പി.എല്‍ സ്പോട്ട് ഫിക്സിംഗ് വിവാദമുണ്ടാവുന്നത്. ഇതോടെ ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തകാലത്തേക്ക് വിലക്കി. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ പിന്നീട് ഏഴ് വര്‍ഷമായി കുറക്കുകയായിരുന്നു.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം തനിക്ക് ഇത്രയേറെ ബാധിക്കാന്‍ കാരണമായത് സമാനമായ അവസ്ഥയിലൂടെ താനും കടന്നുപോയതുകൊണ്ടാണ്. ആത്മഹത്യയുടെ വക്കിൽ നിന്ന് പക്ഷെ കുടുംബത്തിന്റെ പിന്തുണയോടെ തനിക്ക് തിരിച്ചു നടക്കാനായെന്നും ശ്രീ പറയുന്നു. അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്റെ പ്രിയപ്പെട്ടവരെ അത് എത്രമാത്രം വേദനിപ്പിക്കുമെന്ന തിരിച്ചറിവാണ് അതിന് സഹായിച്ചത്. ഈ അനുഭവങ്ങളെക്കുറിച്ചുള്ള ചെറിയൊരു പുസ്തകം അടുത്തമാസം പുറത്തുവരുമെന്നും ശ്രീശാന്ത് പറയുന്നു. ‘ഒരു കാലത്ത് എനിക്ക് ഇരുട്ടിനെ പേടിയായിരുന്നു. ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമായിരുന്നില്ല. വീട്ടുകാരേയും അതിന് അനുവദിച്ചിരുന്നില്ല. എന്നേയോ വീട്ടുകാരെയോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന പേടിയായിരുന്നു കാരണം. ആ സമയം വിഷാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. ഇതൊന്നും വീട്ടുകാരെ അറിയിക്കാതിരിക്കാന്‍ പാടുപെട്ടിരുന്നു. എനിക്കെവിടെയാണ് തെറ്റിയത് എന്നോര്‍ത്ത് ഏപ്പോഴും കരച്ചില് തന്നെയായിരുന്നു എന്നും ശ്രീശാന്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക