കണ്ണൂർ : ലോക്ഡൗണിന്റെ മറവിൽ കമ്പനി ലേഓഫ് പ്രഖ്യാപിക്കാൻ ശ്രമിക്കുകയും മെയ് മാസ ശമ്പളം ഇത് വരെ നൽകാതിരിക്കുകയും ചെയ്യുന്ന മിൽ മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള നാഷനൽ ടെക്സ്റ്റയിൽ കോർപ്പറേഷന്റെ കണ്ണൂർ കക്കാടുള്ള സ്പിന്നിംഗ് മിൽ പടിക്കൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലാളികൾ നാഷനൽ ടെക്സ്റ്റയിൽ സ്പിന്നിംഗ് & വീവിംഗ് മിൽസ് വർക്കേർസ് യൂനിയൻ (FlTU ) നേതൃത്വത്തിൽ പട്ടിണി സമരം നടത്തി. ഒരു തൊഴിലാളിക്ക് പോലും വേതനം നഷ്ടപ്പെടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും കേന്ദ്ര സ്ഥാപനമായ മില്ലിൽ അപ്രഖ്യാപിത ലേ ഓഫ് എന്ന പേരിൽ തൊഴിലാളിക്ക് ശമ്പളം നേർപകുതിയാക്കാനാണ് മാനേജ് മെന്റ് ശ്രമിക്കുന്നതെന്ന് എഫ്.ഐ.ടി.യു. സംസ്ഥാന സിക്രട്ടറി സാജിദ സജീർ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കണ്ണൂർ മില്ലിന്റെ സബ്സിഡിയറിയായ മാഹി മില്ലിൽ
ശമ്പളം കിട്ടാത്തതിന്റെ പേരിൽ വിജിൽ എന്ന തൊഴിലാളിക്ക് ആത്മഹത്യ ചെയേണ്ടി വന്നു. ഗേറ്റ് ബദലി തൊഴിലാളികൾക്ക് ശമ്പളം നൽകില്ലന്നാണ് മേനേജ്മെന്റ് ഇപ്പോൾ പറയുന്നത്. മെയ് മാസ ശമ്പളം ഇത് വരെ നൽകാതിരിക്കുകയും മാസ ശമ്പളത്തിന്റെ കണക്ക് കൂട്ടി നിയമ നടപടികൾ ഭയന്ന് ചട്ടവിരുദ്ധമായി പി എഫ് വിഹിതം അടച്ചതായും മനസ്സിലാക്കുന്നതായി അദ്ധേഹം പറഞ്ഞു. ക്രമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ ജീവിക്കാൻ വേണ്ടി തൊഴിലാളികൾ മുഴുവൻ പ്രക്ഷോഭത്തിനിറങ്ങേണ്ടി വരുമെന്നും അതിന് എഫ്. ഐ.ടി. യു നേതൃത്വം നൽകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സ്പിന്നിംഗ് മിൽ യൂനിയൻ (FITU ) ജില്ലാ സിക്രട്ടറി സുധീഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ടി. മനോജ് കുമാർ സ്വാഗതവും ജയകുമാർ നന്ദിയും പറഞ്ഞു. മരണമടഞ്ഞ ട്രേഡ് യൂനിയൻ നേതാവ് കെ സുരേന്ദ്രൻ , മിൽ തൊഴിലാളി വിജിൽ എന്നിവർക്ക് വേണ്ടി മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമരത്തിന് ബാബു, സജീന്ദ്രൻ, ഇ.ടി. രാജേഷ്, വാമനൻ, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക