രാജ്യസുരക്ഷ മുൻ നിർത്തി ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളെ കേന്ദ്രം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകി ആപ്പുകൾ ലഭ്യമല്ലാതാക്കുന്നതോടെയാണ് നിരോധനം പ്രാബല്യത്തിലാവുക. അതേസമയം 59 നിരോധിത കമ്പനികളുടെയും വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കും. ആപ്പുകളുടെ കമ്പനി പ്രതിനിധികളുമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇതിനായി ഒരു സമിതിയെ സജ്ജമാക്കിയിട്ടുണ്ട്. ആഭ്യന്തരം, നിയമം, വാര്‍ത്ത വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ആദയനികുതി വകുപ്പ്, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.
അതിനിടെ ഗാല്‍വാന്‍ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സര്‍ക്കാർ മുഖം രക്ഷിക്കൽ നടപടികള്‍ മാത്രമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിലവിലെ നീക്കങ്ങൾ പൊള്ളയാണ്. ഇത് ചൈനക്ക് തിരിച്ചടിയാകില്ല. വി.പി.എന്‍ വഴി നിരോധിച്ച ആപ്പുകൾ ലഭ്യമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ദശലക്ഷക്കണക്കിന് ഫോണുകളിൽ പ്രവർത്തനരഹിതമായി ആപ്പ് കിടക്കുന്നു. ശേഷിക്കുന്ന ചൈനീസ് ആപ്പുകളുടെ ഉപയോഗം സുരക്ഷിതമാണോ എന്നും അഹമ്മദ് പട്ടേൽ, മനീഷ് തിവാരി അടക്കമുള്ള നേതാക്കൾ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക