മുതിർന്ന ഉദ്യോഗസ്ഥർ തന്നോടു വിരോധം തീർക്കുമോയെന്ന് ആശങ്കയുണ്ടെന്നു തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണത്തിൽ നിർണായ മൊഴി നൽകിയ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ രേവതി. എല്ലാ കാര്യങ്ങളും മജിസ്ട്രേറ്റിനെ അറിയിച്ചതായും തന്നെയും കുടുംബത്തെയും അനാവശ്യമായി പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്നും രേവതി അഭ്യർഥിച്ചു.
ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറി; വീട്ടമ്മ മരിച്ചു
ജൂൺ 19ന് രാത്രി അറസ്റ്റിലായ ജയരാജ് മകൻ ബെന്നിക്സ് എന്നിവരെ 20നു പുലർച്ചെ വരെ പൊലീസ് മർദിച്ചതായാണു രേവതി മജിസ്ട്രേട്ടിനു മൊഴി നൽകിയത്. ലാത്തിയിലും, മേശപ്പുറത്തും രക്തം ഉണ്ടായിരുന്നെന്ന രേവതിയുടെ സാക്ഷിമൊഴി കേസിൽ നിർണായകമാകും.
മൊഴിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലെ ലാത്തികൾ മജിസ്ട്രേട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക