കൊല്ലം: കൊട്ടാരക്കരയില്‍ വിദേശത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കോവിഡ് നിര്‍ണയത്തിന്റെ ഭാഗമായി യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരിശോധനാ ഫലം വന്നശേഷം മാത്രമേ മറ്റ് നടപടികള്‍ സ്വീകരിക്കൂ.
മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ
ദുബായില്‍ നിന്നെത്തിയ നെടുവത്തൂര്‍ സ്വദേശി മനോജാണ് മരിച്ചത്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.
കൊല്ലത്ത് ഇന്നലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര് രോഗമുക്തി നേടുകയും ചെയ്തു.നിലവില്‍ ജില്ലയില്‍ 157 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക