ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന തത്സമയ വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പേടിക്കാനൊന്നുമില്ല, ഇതെല്ലാം ചേർന്നതാണല്ലോ ജീവിതം. അത് മുന്നോട്ട് പോവുകതന്നെ ചെയ്യും. ബ്രസീലിനെ നയിക്കാൻ അവസരം ലഭിച്ചതിൽ, രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ സാധിച്ചതിൽ ദെെവത്തോട് നന്ദി പറയുന്നതായും’ പ്രസിഡന്റ് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ
കോവിഡ് രോഗ വ്യാപനത്തെ വില കുറച്ചുള്ള പ്രസിഡന്റിന്റെ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ച ശേഷവും രാഷ്ട്രീയ റാലികളിൽ സജീവമായിരുന്നു ബോൾസൊനാരോ. മാസ്ക് അലക്ഷ്യമായി ധരിച്ചും, ചിലയിടങ്ങളിൽ മാസ്ക് ധരിക്കാതെയും പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടതും വ്യാപകമായ വിമർശനത്തിന് വഴിവെച്ചിരുന്നു. ഒന്നര മില്യൺ രോഗ ബാധിതരുള്ള ബ്രസീലീൽ, ഇതുവരെയായി 65,000 പേരാണ് മരിച്ചിട്ടുള്ളത്.
കേരളത്തിൽ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക