ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99,529 പേര് തിരിച്ചെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുടെ കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര് തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. ഇതുവരെ 51707 പേരാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ 49653, എറണാകുളം 47990 എന്നിങ്ങനെയാണ് കൂടുതല്‍ പേര് തിരിച്ചെത്തിയ ജില്ലകള്‍. വളരെ കുറവ് ആളുകള്‍ എത്തിയത് വയനാട്ടിലേക്കാണ്. 12652 പേരാണ് ജില്ലയിലേക്കെത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരെ നോക്കിയാൽ തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവുമധികം പേർ എത്തിയത്.
കേരളത്തിലെ സാഹചര്യം ഗുരുതരമാക്കുന്നു; സംസ്ഥാനത്ത് ഇന്നും ഉറവിടം അറിയാത്ത 15 കേസുകള്‍
അതേസമയം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 157 പേർ വിദേശത്ത് നിന്നും, 38 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് ആരോഗ്യപ്രവർത്തകരുണ്ട് എന്നത് ആശങ്കയുളവാക്കുന്നുണ്ട്. ഒരു സി.ഐ.എസ്.എഫ് ജവാന് ഒരു ഡി.എസ്.സി ജവാന് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക