കാസര്‍ഗോഡ് ജില്ല വീണ്ടും സമ്പര്‍ക്ക രോഗവ്യാപന ആശങ്കയിലേക്ക്. 11 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പഴംപച്ചക്കറി കടകളിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കാസര്‍ഗോഡ് ഇന്നലെ മാത്രം പുതുതായി 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ മൂന്നു പേര് വിദേശത്ത് നിന്നും മൂന്നു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടില്‍ എത്തിയവരാണ്. മറ്റു പതിനൊന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധയുണ്ടായത്. ഇതാണ് വീണ്ടും ജില്ലയെ വലിയ ആശങ്കയിലേക്ക് നയിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
ഇതോടെ ജില്ലയില്‍ കാസര്‍ഗോഡ് നഗരമുൾപ്പെടെയുള്ള പ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലാ അതിര്‍ത്തിയായ കാലിക്കടവു മുതല്‍ പ്രധാന മാര്‍ക്കറ്റുകളെല്ലാം ജൂലൈ 17 വരെ അടച്ചിടും. കാസര്‍ഗോഡ് നഗരസഭയിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും, കാസര്‍ഗോഡ് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന മുളിയാര്‍ സ്വദേശിക്കും ചെങ്കളയിലെ 25കാരിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കും മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിക്കും ഇദ്ദേഹത്തിന്റെ മകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക