കോവിഡ് ബാധിതൻ നടത്തിയ ‘കോവിഡ്–19’ പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ടെക്സാസിലാണു സംഭവം. യുഎസിൽ 1,35,000 പേരുടെ ജീവനെടുത്ത കൊറോണ വൈറസ് തട്ടിപ്പാണെന്നാണു മുപ്പതുകാരനായ യുവാവ് കരുതിയിരുന്നതെന്നു സാൻ ആന്റോണിയോയിലെ മെതോഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ജാനേ ആപ്പിൾബി പറഞ്ഞു. യുവാക്കളുടെ ജീവനും വൈറസ് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിക്കുന്നവർ പാർട്ടി നടത്തുന്നതായും ഇവരിൽ ആദ്യം രോഗം ബാധിക്കുന്നവർക്ക് പാരിതോഷികം നല്കുന്നതായുമുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് ഇയാൾ കരുതിയിരുന്നത്.
യുവാവായതിനാൽ തനിക്കു വൈറസ് ബാധിക്കില്ലെന്നും അദ്ദേഹം കരുതി. എന്നാൽ എല്ലാം തെറ്റാണെന്നു മനസിലാക്കിയതോടെ താൻ വലിയൊരു തെറ്റു ചെയ്തെന്ന് യുവാവ് നഴ്സിനോടു തുറന്നുസമ്മതിച്ചുവെന്നും ഡോക്ടർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക