മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഹീറോകളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ പിന്നീട് റൊമാന്റിക് ഹീറോ എന്ന തലത്തിൽ നിന്നും മലയാളത്തിലെ മികച്ച താരങ്ങളിൽ ഒരാൾ എന്ന പദവിയിലേക്ക് കുഞ്ചാക്കോ ബോബൻ മാറിയിരുന്നു. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന് തിളങ്ങിയിരുന്നു. ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം തെളിയിക്കുകയായിരുന്നു.
എന്നാൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതീക്ഷിക്കാതെ തുടര്‍പരാജയങ്ങള്‍ വന്നപ്പോള്‍ ചാക്കോച്ചന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മാറിനിന്നിരുന്നു. ഇതേക്കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും ചാക്കോച്ചന് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയാണ് ചാക്കോച്ചന് വീണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരനായത്. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണെന്ന് ചാക്കോച്ചന് മുന്‍പ് പറഞ്ഞിരുന്നു. എന്നാൽ അക്കാലത്ത് തനിക്ക് മികച്ച ചില സിനിമകള്‍ നഷ്ടമായിരുന്നെന്നും ചാക്കോച്ചന് പറയുന്നു. സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന ഭാര്യയുടെ അഭിപ്രായത്തില്‍ സ്വാര്‍ത്ഥയുടെ അംശമുണ്ടോ എന്ന് താൻ ഒരിക്കലും തുറന്നു ചോദിച്ചില്ല.
ജനപ്രിയ നോവലുകളിലൂടെ വായനക്കാരെ ആകർഷിച്ച എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു
എനിക്കായി വന്ന ചില നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്പി പോലെയുളള സിനിമകള്‍ അവക്കുദാഹരണങ്ങളാണ്. അങ്ങനെയുളള സിനിമകളില്‍ അവസരം കിട്ടിയിട്ടും എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം എന്റെ ഭാര്യക്ക് ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. ആളുകള്‍ എപ്പോഴും പ്രിയ കാരണമാണ് ഞാന്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന് പറയുമ്പോള്‍ അത് അവരെന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്ന് മനസിലാക്കിയതുകൊണ്ടാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നതെന്ന് കുഞ്ചാക്കോബോബൻ പറയുന്നു..
മഞ്ഞപ്പടയുടെ ജേഴ്സി ഒരുക്കാൻ ആഗ്രഹമുണ്ടോ…? അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
ഈ വർഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര വലിയ വിജയം നേടിയിരുന്നു. ജിസ് ജോയി സംവിധാനം ചെയ്യുന്ന ചാക്കോച്ചന് ചിത്രം റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിന്റെയും വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക