സാഹിത്യകാരൻ സുധാകർ മംഗളോദയം അന്തരിച്ചു. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
നാല് സിനിമകൾക്കും നിരവധി സീരിയലുകൾക്കും കഥ എഴുതിയിട്ടുണ്ട്. വൈക്കത്തിന് അടുത്ത് വെള്ളൂരാണ് സുധാകർ മംഗളോദയത്തിന്റെ സ്വദേശം.
പി പത്മരാജന്റെ കരിയിലക്കാറ്റ് പോലെ എന്ന സിനിമയുടെ കഥയ്ക്ക് സുധാകർ പി നായർ എന്ന യഥാർത്ഥ പേരിലാണ് ക്രെഡിറ്റ് നൽകിയിരിക്കുന്നത്. വസന്തസേന, നന്ദിനി ഓപ്പോൾ, കളിയൂഞ്ഞാൽ എന്നീ സിനിമകളുടെയും കഥ സുധാകർ മംഗളോദയത്തിന്റേതാണ്.
മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളത്തിലെ ജനപ്രിയ സാഹിത്യത്തിന് പുതിയ സൗന്ദര്യങ്ങൾ ചാർത്തിത്തന്ന നോവലിസ്റ്റാണ് സുധാകർ മംഗളോദയം.
കോണ്‍ഗ്രസ്സിന് മധ്യപ്രദേശിലും ക്ഷീണം;ഒരു എം എൽ എ കൂടി രാജിവെച്ചു
തന്റെ അപൂർവ്വസുന്ദര രചനകളിലൂടെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച എഴുത്തുകാരൻ. മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലാണ് നോവലുകൾ ഏറെയും പ്രസിദ്ധീകരിക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ നോവലുകൾ ഏറെയും പിന്നീട് പുസ്തകരൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. പി. പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയുടെ കഥ സുധാകര്‍ പി. നായര്‍ എന്ന യഥാർഥ പേരിൽ ആണ് എഴുതിയത്. 1985ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസരം, നന്ദിനി ഓപ്പോൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻനിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക