തിരുവനന്തപുരം : പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനു നൽകിയ എല്ലാ കൺസൾട്ടൻസി കരാറുകളും പരിശോധിക്കാൻ സർക്കാരിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം. കൺസൾട്ടൻസി കരാറുകൾ പുർണമായി ഒഴിവാക്കാനാവില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെ ഒഴിവാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
കോണ്‍ഗ്രസ് വെന്റിലേറ്ററില്‍; ആം ആദ്മിയിൽ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ : രാഘവ് ചദ്ദ
കൺസൾട്ടൻസി വഴിയുള്ള നിയമനങ്ങൾ സ്ഥിര നിയമനങ്ങൾ അല്ലെന്ന് പ്രതിപക്ഷനേതാവിന് നൽകിയ കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വഴിയുള്ള സ്വപ്ന സുരേഷിന്റെ നിയമനത്തിന് ഒത്താശ ചെയ്തത് എം ശിവശങ്കറാണെന്ന് വ്യക്തമായതോടെയാണ് ഇത്തരം കരാറുകളിൽ സിപിഎമ്മിന് കൂടുതൽ സംശയം ഉയരുന്നത്. കേന്ദ്രനേതൃത്വത്തിന്റെ കൂടി സമ്മർദത്തെ തുടർന്നാണ് പിഡബ്ല്യുസിയുടെ എല്ലാ കരാറുകളും പരിശോധിക്കാൻ സിപിഎം സെക്രട്ടറിയേറ്റ് നിർദേശിച്ചത്. തട്ടിപ്പുകൾ ഉണ്ടെങ്കിൽ കർശന നടപടിക്കാണ് സിപിഎം നിർദേശം.
സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഷംനയെയും ധർമജനേയും വിളിച്ചതായും വെളിപ്പെടുത്തൽ
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ െഎടി വകുപ്പിലെ നിയമനം വിവാദമായിട്ടും, കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ചില പ്രത്യേക സാഹചര്യങ്ങളില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് ഇത്തരം നിയമനങ്ങള്‍ ആവശ്യമാണ്. പശ്ചാത്തല സൗകര്യ പദ്ധതികളിലും നൂതന സാങ്കേതികവിദ്യകള്‍ ആവശ്യമുള്ള മേഖലയിലും പ്രാവീണ്യമുള്ളവരെ നിയോഗിക്കേണ്ടി വരുമ്പോള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളാണ് നിയമനം നടത്തുന്നത്.വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി സംശയം ഉയര്‍ന്നാല്‍ സേവനം അവസാനിപ്പിക്കാനും ക്രിമിനല്‍ നടപടി കൈക്കൊള്ളാനും സര്‍ക്കാര്‍ മടിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക