തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സെക്രട്ടറി കള്ളക്കടത്തിന് സഹായിച്ചെന്നു പ്രതിയുടെ മൊഴിയുണ്ട്. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയില്ല. പിണറായി വിജയൻ ശക്തനായ മുഖ്യമന്ത്രിയാണെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നു തെളിഞ്ഞതായും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജീവനക്കാരന് കോവിഡ്: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു, എ.എ റഹീം ഉൾപ്പടെ ക്വാറന്റൈനിൽ
രാജ്യദ്രോഹം നടത്തുന്ന ആളുകളെ സഹായിക്കുകയും അവർക്ക് സർക്കാർ വാഹനം വരെ കള്ളക്കടത്തിനു വേണ്ടി ഒരുക്കിക്കൊടുക്കുന്നതിനായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസായി മാറുമ്പോൾ അതിന്റെ ഗൗരവം എത്ര വര്‍ധിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു പ്രതിഛായ നഷ്ടപ്പെടുത്താൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന്. പ്രതിഛായ ഉണ്ടായിട്ടു വേണ്ടെ നഷ്ടപ്പെടുത്താൻ. സർക്കാരിന് പ്രതിഛായ ഉണ്ടായിട്ടില്ല. പിആർ ഏജൻസികൾ അന്തർദേശീയ മാധ്യമങ്ങളിൽ എഴുതിയാൽ പ്രതിഛായ ഉണ്ടാകില്ല. ഒരു സർക്കാരിന് പ്രതിഛായ ഉണ്ടാകുന്നത് സർക്കാർ ജനങ്ങൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
കേരളത്തിൽ കൺസൽട്ടൻസി ഭരണമാണു കേരളത്തിൽ നടക്കുന്നത്. യുഡിഎഫോ, കോൺഗ്രസോ കൺസൽട്ടൻസികൾ നൽകുന്നതിന് എതിരല്ല. വലിയ പദ്ധതികൾക്ക് ഒരു പക്ഷേ അതു ആവശ്യമായി വരാം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അങ്ങനെയുണ്ടായിട്ടില്ല. ഇവിടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കൺസൽട്ടൻസിയാണ്. കെപിഎംജി, പിഡബ്ല്യുസി, ഏണസ്റ്റ് ആൻഡ് യങ് എന്നീ ബഹുരാഷ്ട്ര കമ്പനികളാണ് ഇവിടെ കൺസൽട്ടൻസികളായി വന്നിട്ടുള്ളത്. നാലാമത് സ്പിങ്ക്ലറിനെ കൂടി കണക്കാക്കാം. കൺസൽട്ടൻസികൾ വേണമെന്ന് സര്‍ക്കാരിന് നിർബന്ധം എന്തു കാര്യത്തിനാണ്?
ബഹുരാഷ്ട്ര കുത്തക കമ്പനികളെ ക്ഷണിച്ചുകൊണ്ടുവരുന്നതിനെതിരായ നയമാണ് കമ്യൂണിസ്റ്റ് പാർട്ടികള്‍ കാലങ്ങളായി സ്വീകരിക്കുന്നത്. അതിന്റെ മുഖ്യമന്ത്രി ഇവിടം ഭരിക്കുമ്പോൾ കൺസൽട്ടൻസികൾക്കായി വഴിവിട്ട സഹായം ചെയ്യുന്നുവെന്നതാണ് ഇവിടത്തെ പ്രശ്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക