തിരുവനന്തപുരം : തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാർഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് സ്വദേശിയായ രക്ഷിതാവ് എത്തിയത് വഴുതക്കാട്ടെ പരീക്ഷ സെന്ററിലാണ്.
സ്വർണ്ണക്കടത്ത്: പ്രതികൾ ജയിലിലേക്ക്, സ്വർണ്ണം സർക്കാർ ഖജനാവിലേക്ക്
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തലസ്ഥാനത്ത് ഉള്‍പ്പെടെ ഇത്രയേറെ കുട്ടികള്‍ പങ്കെടുക്കുന്ന എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണു പരീക്ഷ നടത്തുന്നതെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.
പരീക്ഷ വിജയകരമായി നടത്തിയെന്നു മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗത്തിൽ ചീഫ് സെക്രട്ടറി അവകാശപ്പെട്ടിരുന്നു. പരീക്ഷാ നടത്തിപ്പ് വിജയമാണെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും പറഞ്ഞു. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അധികൃതർക്കു വീഴ്ച വന്നുവെന്നാണ് കോവിഡ് പോസിറ്റീവ് കേസുകൾ തെളിയിക്കുന്നത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ഥിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
‘ചങ്കാണ് പറിച്ചു നൽകുന്നത്; അവന്റെ മരണം ചരമപ്പേജിൽ ഒതുക്കാനാവില്ല’
ഈ മാസം 16 നാണ് കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നടന്നത്. 1.10 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ മുഖവിലയ്ക്കെടുത്തില്ല. രക്ഷിതാക്കളുടെ ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.
കോവിഡ് അതിവേഗം വ്യാപിക്കുന്ന തിരുവനന്തപുരത്ത് പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാളി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും രക്ഷിതാക്കളും വിദ്യാർഥികളും കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണങ്ങൾ പൂർണമായും അവതാളത്തിലായി. രാവിലെ പരീക്ഷാ കേന്ദ്രങ്ങൾക്കു മുന്നിൽ രക്ഷിതാക്കൾ കൂട്ടംകൂടി. ശാരീരിക അകലം പാലിക്കണമെന്നു പൊലീസ് അഭ്യർഥിച്ചെങ്കിലും മിക്കവരും മുഖവിലയ്ക്കെടുത്തില്ല.
വൈകിട്ട് പരീക്ഷയ്ക്കുശേഷം വിദ്യാർഥികൾ കൂട്ടത്തോടെ പുറത്തിറങ്ങിയപ്പോൾ നിയന്ത്രിക്കാനും പൊലീസിനു കഴിഞ്ഞില്ല. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളും കൂട്ടംകൂടിയപ്പോൾ നിയന്ത്രണങ്ങൾ നടപ്പിലായില്ല. പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ നിന്നും കൂട്ടത്തോടെയാണ് വിദ്യാർഥികൾ പുറത്തേക്കു വന്നത്. പൊലീസും ആരോഗ്യവകുപ്പും കർശന നടപടികൾ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, ചില കേന്ദ്രങ്ങളിൽ ശാരീരിക അകലം കർശനമായി പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക