ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ഓര്‍മപ്പെടുത്തുന്ന കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. 1999 മേയ് മുതല്‍ ജൂലായ് വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു മേല്‍ വിജയം നേടിയത്. ഗാല്‍വാനില്‍ ചെെനയുടെ പ്രകോപനമുണ്ടായ സമയത്തും കാര്‍ഗില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ഗാല്വാനിലാണ് ചെെനയുടെ പ്രകോപന നീക്കങ്ങളുണ്ടായത്. ഈ സമയത്ത് പാകിസ്ഥാനെ ഇന്ത്യ എങ്ങനെ കീഴടക്കി എന്നത് ഓര്‍ക്കേണ്ട പാഠമാണ്. പാകിസ്ഥാന് പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചിരുന്നു. ഗാല്‍വാനിലെ പിരിമുറുക്കങ്ങള്‍ക്കും സെെനിക വിന്യാസങ്ങള്‍ക്കും ശേഷം മൂന്ന് പട്രോളിംഗ് സ്ഥലങ്ങളില്‍ നിന്ന് സെെന്യത്തെ പിന്‍വലിച്ചു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് മാത്രം റിപ്പോർട് ചെയ്തത് മൂന്നു മരണങ്ങൾ
ഗാല്‍വാനിലും കാര്‍ഗില്‍ പോരാട്ടത്തിന്റേതുപോലുള്ള ചില സൂചനകള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 15ന് ഗാല്‍വാനില്‍ ഇന്ത്യന്‍ സെെനികരും ചെെനീസ് പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സെെനികര്‍ വീരമൃത്യുവരിച്ചു. അതേസമയം പാകിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 500 വീരനായകരെയാണ്.
കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇന്ത്യയില്‍ നടന്ന പ്രധാന അതിര്‍ത്തി വിഷയമാണ് ഗാല്‍വാന്‍ ഏറ്റുമുട്ടല്‍. കാര്‍ഗില്‍ നിന്നും ഇന്ത്യ പഠിച്ച പാഠങ്ങളാണ് ഗാല്‍വാനിലെ നീക്കങ്ങള്‍ക്ക് തുണയായോയെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഗാല്‍വാനില്‍ കണ്ടത് ഇന്ത്യയുടെ രഹസ്യാന്വേഷണത്തിന്റെ പരാജയമാണെന്നും വിമര്‍ശനങ്ങളുണ്ട്. മാര്‍ച്ച് മുതല്‍ ഗാല്‍വാനില്‍ പിരിമുറുക്കള് വര്‍ദ്ധിച്ചിരുന്നു. അതേസമയം കാര്‍ഗില്‍ സമയത്ത്, 1999 മേയ് ആദ്യ വാരത്തിലാണ് ഇന്‍ഫന്‍ട്രി ഡിവിഷന് നുഴഞ്ഞുകയറ്റത്തിന്റെ വിവരം ലഭിച്ചത്.
പിന്നീട് വന്‍ നുഴഞ്ഞുകയറ്റമാണ് നടന്നതെന്ന് കണ്ടെത്തി. ഓപ്പറേഷന് വിജയ് സമയത്ത് 8 മൗണ്ടെയിന് ഡിവിഷന് തലവനായിരുന്ന റിട്ട. ലെഫ്റ്റനന്റ് ജനറല്‍ മൊഹീന്ദര്‍ പുരി ഇക്കാര്യം പറഞ്ഞിരുന്നു.
എന്നാല്‍ ഗാല്‍വാനില്‍ പൊടുന്നനെ നടന്ന ഒരു സംഭവമാണ്. ഇന്ത്യ പിടിച്ചു നിന്നു.
ചെെനക്കാരെ ഒരിക്കലും വിശ്വസിക്കരുതെന്ന് ധീരതാ പുരസ്കാരം നേടിയ കേണല്‍ സോനം വാങ്ചുക് വ്യക്തമാക്കിയിരുന്നു. അവര്‍ തങ്ങളുടെ താല്പര്യത്തിനു വേണ്ടി നിലപാടുകള്‍ മാറ്റിക്കൊണ്ടേയിരിക്കുമെന്നും, പലപ്പോഴും നമ്മള് പോലും അറിയാതെ പ്രകോപന നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക