തിരുവനന്തപുരം: നഗരത്തിലെ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും. നിലവിലെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. കടകള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷ.
നഗരത്തിലെ സമ്പര്‍ക്കരോഗികളുടെ തോത് കുറയാത്തത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രോഗ വ്യാപനം തടയാനായി പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ വന്നിട്ടും ഇക്കാര്യത്തില്‍ കുറവില്ലാത്തത് സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്.
സൂപ്പർ ഹിറ്റായി ‘ഫസ്റ്റ് ബെൽ’, യൂട്യൂബിൽ നിന്ന് 15 ലക്ഷം രൂപ പ്രതിമാസ വരുമാനം
പൂര്‍ണ തോതില്‍ ടെസ്റ്റിംഗ് നടക്കാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇളവ് കൂടുതല്‍ മേഖലകളിലേക്ക് നല്‍കിയേക്കില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്
ഇപ്പോള്‍ രാവിലെ 7 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയുമാണ് കടകള്‍ക്ക് അനുമതി. അവശ്യസാധനങ്ങളൊഴികെയുള്ള കടകള്‍ക്ക് അനുമതിയുമില്ല. ഇക്കാര്യത്തില്‍ ഇളവ് വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൂടുതല്‍ സമയം വില്പനയ്ക്കും സ്റ്റോക്കുകള്‍ സ്വീകരിക്കാനും അനുവദിക്കുമെന്ന ആവശ്യം ഉന്നയിച്ച് വ്യാപരികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക