ഇന്ത്യയോട് ആപ്പ് നിരോധനം പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി ചൈന. രണ്ടാം ഘട്ടത്തിൽ 47 ആപ്പുകൾ കൂടി നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ അഭ്യർത്ഥന. മനപൂർവമുള്ള ഇടപെടലായിരുന്നു നിരോധനമെന്നും ചൈനീസ് കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ചൈനീസ് എംബസി വക്താവായ കൗൺസിലർ ജി റോങ് അറിയിച്ചു.
സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ആപ്പുകളിൽ ചിലത് വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആപ്പുകൾ നിരോധിച്ചത്. ജൂൺ 15നു നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. തുടർന്നാണ് നിലവിലെയും നിരോധനം. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുന്നത്. ഈ ആപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നിരോധിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയം ശുപാർശ നൽകിയിരുന്നു.
റിപ്പോർട്ടുകളെല്ലാം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ജൂൺ 29ന് ചൈനീസ് പശ്ചാത്തലമുള്ള വീ ചാറ്റ് ഉൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. ഇത് ചൈനീസ് കമ്പനികളുടെ നിയമാനുസൃതമായ അവകാശങ്ങളെയും താത്പര്യങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയോട് തെറ്റു തിരുത്താൻ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.”- ജി റോങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക