കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഓഗസ്റ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എല്ലാ ബോട്ടുകളും രജിസ്ട്രേഷന് നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏർപ്പെടാവുന്നതാണ്. മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിര്‍ബന്ധമായും തിരിച്ചെത്തണമെന്നും മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അൺലോക്ക് 3: നിയന്ത്രണങ്ങളില്‍ ഇളവ്; അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായുളള കേരളത്തിലെ ഇളവുകള്‍
ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളും ലാന്‍ഡിംഗ് സെന്ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതും. മാത്രമല്ല, കണ്ടെയിന്മെന്റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്. പക്ഷെ, അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ തന്നെ വിറ്റുതീര്‍ക്കണം. കണ്ടെയിന്മെന്റ് സോണില്‍ നിന്ന് മത്സ്യവില്പനക്കു വേണ്ടി പുറത്തേക്ക് പോകാന്‍ അനുവദിക്കില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക