സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. കേസുകളിൽ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. രാജ്യത്തെ കണക്കുകൾ മാത്രമല്ല, കേരളത്തിൽ ഇപ്പോൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കണക്കുകളും ഭീതി ഉളവാക്കുന്നതാണ്. ഇന്നലെ 1310 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. അതിൽ 1162 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗം വന്നത് എന്ന ദൗർഭാഗ്യകരമായ വിവരവുമുണ്ടായിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു
അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകനു കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ജീവനക്കാരില്‍ ഒരാള്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ മന്ത്രി ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെയാണ് മന്ത്രിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ളവർ സ്വയം നിരീക്ഷണത്തിൽ ആയിരുന്ന് എന്നത് വലിയ ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക