റെയിൻ കോട്ടെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് അടിച്ചു മാറ്റി. മദ്യപിച്ച് വീണ് പരിക്കു പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാളാണ് പിപിഇ കിറ്റ് അടിച്ചു മാറ്റിയത്. ഇയാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കഴിഞ്ഞയാഴ്ച പച്ചക്കറിക്കച്ചവടക്കാരനായ ഇയാൾ വീട്ടിലേക്ക് പോകുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട് ഓടയിൽ വീണ് പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; 29 കേസുകളും സമ്പര്‍ക്കം വഴി
അവിടെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ഇയാളെ നാഗ്പൂരിലെ മയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് ഡിസ്ചചാർജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിപിഇ കിറ്റ് അടിച്ചു മാറ്റിയത്.
സുഹൃത്തുക്കളോട് ഇയാൾ പറഞ്ഞത് 1000 രൂപയ്ക്ക് വാങ്ങിയ പുതിയ റെയിൻ കോട്ട് ആണെന്നാണ്. എന്നാൽ റെയിൻ കോട്ടല്ലെന്നും പിപിഇ കിറ്റ് ആണെന്നും മനസിലാക്കിയ ചിലർ ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
പിന്നാലെ ഉദ്യോഗസ്ഥർ എത്തി പിപിഇ കിറ്റ് പിടിച്ചെടുത്ത് കത്തിച്ചു കളഞ്ഞു.ചോദ്യം ചെയ്യലിൽ പിപിഇ കിറ്റ് ആശുപത്രിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാൾ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക