ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് സ്വന്തം കുഞ്ഞിനെ കൊന്നു. ലാംപങിലെ വേ കാനനിലാണ് സംഭവം. പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് വേ കാനൻ പൊലീസ് പറഞ്ഞു. ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭർത്താവ് സ്വന്തം കുഞ്ഞിനെ കൊല്ലുകയായിരുന്നു.
നാൽപത് ദിവസം മുമ്പായിരുന്നു ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തര കാലഘട്ടമായതിനാൽ ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമതിക്കുകയായിരുന്നു. എന്നാൽ, ഭാര്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാകാതിരുന്നത് ഇരുപതുകാരനായ ഭർത്താവിനെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന് ആ സമയത്ത് ഭാര്യ എടുത്തുകൊണ്ടു നടക്കുകയായിരുന്ന കുഞ്ഞിനെ അയാൾ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. വേ കാനൻ പൊലീസ് തലവൻ വ്യക്തമാക്കി.
കുഞ്ഞിനെ രക്ഷപ്പെടുത്താൻ ഭാര്യ ശ്രമിച്ചെങ്കിലും ഇയാൾ കുഞ്ഞിനെ ആക്രമിക്കുന്നത് തുടർന്നു. ഭാര്യ കുഞ്ഞിനെ രക്ഷിക്കാൻ മറ്റുള്ളവരുടെ സഹായം തേടിയെങ്കിലും അപ്പോഴേക്കും ഭർത്താവിന്റെ മർദ്ദനമേറ്റ് കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി.
നേരത്തെ കുഞ്ഞിനരികിൽ പുകവലി നടത്തിയതിന് ഭാര്യ ഇയാളെ ശകാരിച്ചിരുന്നു. 2016ലെ ശിശു സംരക്ഷണ നിയമത്തിലെ 76C വകുപ്പ് അനുസരിച്ച് പരമാവധി ശിക്ഷ ലഭിക്കുന്നത് അനുസരിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക