തീപിടിത്തം ഉണ്ടായ ഉടന്‍ സുരേന്ദ്രന് എത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. അന്വേഷണത്തിന് മന്ത്രിസഭാ യോഗം നിര്‍ദേശം നല്കി. സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച് കയറിയതിന് കെ സുരേന്ദ്രന് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്തു.
ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ എത്തിയത് അന്വേഷിക്കണമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ഇപി ജയരാജന് ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധത്തില്‍ സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നിരുന്നു.
മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ്; മന്ത്രി ക്വാറന്റൈനില്‍
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. കത്തിപ്പോയ ഫയലുകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. അതേസമയം നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ- ഫയലാക്കിയിട്ടില്ലെന്നാണ് സ്ഥിരീകരണം.
സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചെന്ന് ഹൗസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണി മീഡിയവണിനോട് പറഞ്ഞു. നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചിട്ടില്ലെന്നും ഹണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക