ന്യൂഡൽഹി ∙ ചരക്ക്, േസവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുള്ള ഈ വർഷത്തെ നഷ്ടം നികത്താൻ റിസർവ് ബാങ്കിൽനിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. ആലോചിച്ചു നിലപാടു പറയാൻ സംസ്ഥാനങ്ങൾക്ക് 7 ദിവസം അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍
നഷ്ടപരിഹാര സെസ് വരുമാനമായി ഈ വർഷം ലഭിക്കേണ്ടത് 3 ലക്ഷം കോടി രൂപയാണെങ്കിലും പ്രതീക്ഷിക്കുന്നത് 65,000 കോടി മാത്രമാണ്. അപ്പോൾ, 2.35 ലക്ഷം കോടിയുടെ നഷ്ടം. ഈ നഷ്ടം മുഴുവൻ ജിഎസ്ടി നടപ്പാക്കുന്നതു മൂലമല്ല, കോവിഡ് പ്രതിസന്ധിയും കാരണമാണ്.
ജിഎസ്ടി നടപ്പാക്കൽ മൂലമുള്ള നഷ്ടം 97,000 കോടി മാത്രമെന്നാണു കേന്ദ്രം കണക്കാക്കുന്നത്. കേന്ദ്രം 2 നിർദ്ദേശങ്ങളാണ് മുന്നോട്ടിവെച്ചത്. 97,000 കോടിയുടെ വായ്പ ന്യായമായ പലിശയ്ക്ക് റിസർവ് ബാങ്കിൽനിന്നു ലഭ്യമാക്കുക, സെസ് വരുമാനത്തിൽ മൊത്തത്തിൽ കുറവുവരുന്ന 2.35 ലക്ഷം കോടിയും വായ്പയായി റിസർവ് ബാങ്കിൽനിന്നു ലഭ്യമാക്കുക എന്നിവയാണവ.
2017 ജൂലൈ മുതൽ 2022 ജൂൺ വരെയാണ് സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കാനുള്ള കാലയളവ്. നഷ്ടപരിഹാര സെസിനും ഈ 5 വർഷ കാലാവധിയാണ് നിർദേശിച്ചിട്ടുള്ളത്. കാലാവധി നീട്ടാൻ കൗൺസിലിനു നിർദേശിക്കാമെന്നും വ്യവസ്ഥയുണ്ട്. നഷ്ടം നികത്താനെടുക്കുന്ന വായ്പയും പലിശയും തിരിച്ചടയ്ക്കാൻ സെസ് കാലാവധി ഏതാനും വർഷത്തേക്കു നീട്ടാമെന്ന നിലപാട് അംഗീകരിച്ചാൽ ജനത്തിനുമേൽ അധിക നികുതിഭാരം 2022 ജൂൺ കഴിഞ്ഞും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക