കണ്ണൂര്‍: ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലായിരുന്നു കെ.സുധാകരന്റെ ഭീഷണി.
അക്രമം തുടരണമോ വേണ്ടയോ എന്ന് സി.പി.ഐ.എം പരസ്യമായി പറയണമെന്നും കണ്ണൂര്‍ ജില്ലയില്‍ സി.പി.ഐ.എം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുമെന്നും കെ.സുധാകരന് പറഞ്ഞു.
തുടര്‍ച്ചയായി അക്രമം നടത്തുകയും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയുമാണ് സി.പി.ഐ.എമ്മന്നും സുധാകരന് എം.പി പറഞ്ഞു. നേരത്തെ കണ്ണൂരില്‍ പാര്‍ട്ടി ഓഫിസുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കെതിരെയും ആക്രമണം നടന്നിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് അക്രമം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അപമാനിക്കാന്‍ അവസരം നല്കുന്നു; ഫെയ്സ്ബുക്കിനെതിെര കേന്ദ്രസർക്കാർ
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 8 പേര് കസ്റ്റഡിയിലാണ്.
നേരത്തെ വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു.
ഗാങ്ങുകള്‍ തമ്മില്‍ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തില്‍ ഒരു തരത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതൃത്വമാകട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക