തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടതില്ലെന്നു സുപ്രീം കോടതി വിധിച്ചതോടെ ബിഹാറില്‍ ഭരണം നിലനിർത്താനും പിടിച്ചെടുക്കാനുമുളള പ്രചാരണ പോർമുഖം തുറന്നു രാഷ്ട്രീയകക്ഷികൾ. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നു കൂടിയായ ബിഹാറിൽ മഹാമാരിക്കിടയിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാകുകയാണ്.
ജനത്തെ ഇളക്കി മറിച്ചുള്ള വമ്പന്‍ റാലികളും പൊതുയോഗങ്ങളും നടത്താനാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പുതിയ രീതികള്‍ തേടുകയാണ് ഓരോ പാര്‍ട്ടിയും. തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായ അവസ്ഥയില്‍ ജനം ഏതുരീതിയിലാണ് തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുക എന്നതു പാര്‍ട്ടികള്‍ക്കും നിശ്ചയമില്ല. ലോക്ഡൗണിൽ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമായ സ്ഥിതിയുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്തുവന്ന പതിനായിരക്കണക്കിനു തൊഴിലാളികള്‍ വെറും കയ്യോടെ നാട്ടിലേക്കു മടങ്ങി എത്തിയതോടെ ജീവിതദുരിതത്തിലുമാണ്.
തിരഞ്ഞെടുപ്പ് നടത്താനുറച്ച് കമ്മിഷന്
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനു ശേഷം തിരഞ്ഞെടുപ്പു നടത്തണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചെങ്കിലും അതു തള്ളുകയായിരുന്നു. കൃത്യമായ മാനദണ്ഡങ്ങളോടെ തിരഞ്ഞെടുപ്പു നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചതിനാല്‍ ഇടപെടാനില്ലെന്നാണ് കോടതി പറഞ്ഞത്. തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ തന്നെയാണ് ബിജെപിക്കും താല്പര്യം.
തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനായിരുന്നു ബിജെപിയുടെ ലക്ഷ്യം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തിന്റെ ഭരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവുകയും അതു വഴി നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നുമായിരുന്നു ബിജെപി വിലയിരുത്തൽ. ബിജെപി പിന്തുണയോടെ ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) അധ്യക്ഷനായ നിതിഷ് കുമാറാണ് സംസ്ഥാനം ഭരിക്കുന്നത്. നിതിഷ് കുമാറിനു പക്ഷേ തിരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോകാന്‍ താല്പര്യമില്ല. പോര്‍മുന തുറന്ന് വെര്‍ച്വല്‍ പ്രചാരണം.
ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലില്‍ നിന്നുള്ള യാത്രാ വിമാനം ‘സമാധാനം’ യു.എ.ഇയില്‍ എത്തി
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചരണം നടത്തുക എന്നത് കടുത്ത വെല്ലുവിളിയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള പ്രചരണത്തിനാണ് പാര്‍ട്ടികള്‍ പ്രാമുഖ്യം നല്‍കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. jdulive.com വെബ് സൈറ്റിലൂടെയാണ് ജെഡിയു പ്രചാരണപരിപാടികള്‍. വെബ്സൈറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് നിതീഷ് കുമാര്‍ നിര്‍വഹിക്കും. 10 ലക്ഷം പേർക്ക് ഒരേ സമയം പരിപാടികള്‍ വീക്ഷിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ജെഡിയു നിര്‍മിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ പ്രചരണ പരിപാടികളാണ് പ്രതിപക്ഷമായ ആര്‍ജെഡി നടത്തികൊണ്ടിരിക്കുന്നത്. കോവിഡിനൊപ്പം വെള്ളപ്പൊക്കവും ആഞ്ഞടിച്ച ബിഹാറില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് തുറന്നുകാണിക്കാനാണ് മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ ശ്രമം. സമൂഹമാധ്യമങ്ങളിലെല്ലാം തേജസ്വി നിറഞ്ഞു നില്ക്കുന്നു. ലോക്ഡൗണില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളുമായി ഇടപഴകുന്ന ചിത്രങ്ങളും വിഡിയോകളും വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയാണ്. വെള്ളപ്പൊക്കം മൂലം കെടുതി അനുവഭവിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഇരയായവരോടൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം മതിയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോൾ
സെപ്റ്റംബർ ഒന്നു മുതൽ വെർച്വൽ റാലികൾക്കു തുടക്കമിടാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയോടുള്ള ആദരസൂചകമായി അതു മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ബിഹാർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 21 വരെ 100 വെർച്വൽ റാലികൾ നടത്താനാണ് തീരുമാനമെന്നു സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി അജയ് കപൂർ നേരത്തെ അറിയിച്ചിരുന്നു.
വെർച്വൽ റാലിയുമായി അമിത് ഷായും; ‘സപ്തൃഷി’ തന്ത്രം
തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാറില്‍ വമ്പന്‍ വെര്‍ച്വല്‍ റാലി നടത്തി. കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. ജൂണ്‍ ഏഴിന് സംഘടിപ്പിച്ച റാലിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടം അക്കമിട്ടു പറയുകയാണ് അമിത് ഷാ ചെയ്തത്.
വെര്‍ച്വല്‍ റാലി പരമാവധിപേരിൽ എത്തിക്കുന്നതിനായി സംസ്ഥാനത്തെ 72,725 ബൂത്തുകളിലും സപ്തൃഷി എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ചു. തിരഞ്ഞെടുപ്പില്‍ വെര്‍ച്വല്‍ പ്രചരണം ഏതു രീതിയില്‍ നടത്തണമെന്നതിന്റെ മുന്നൊരുക്കമായിരുന്നു അത്. 60,000 പേര് വെര്‍ച്വല്‍ റാലിയില്‍ പങ്കെടുത്തെന്നാണ് ബിജെപിയുടെ അവകാശ വാദം.
അമിത് ഷായുടെ പ്രസംഗം വീക്ഷിക്കുന്നതിനായി ബൂത്തു തലങ്ങളില്‍ പോലും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. ബൂത്തു തലങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കുകയും മോദിയുടെ ഉള്‍പ്പെടെ നേതാക്കളുടെ പ്രസംഗങ്ങളും മറ്റും ഷെയര്‍ ചെയ്യാനും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക