ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന മോശമായ കാര്യങ്ങളുടെ ആഘാതം ആ രാജ്യത്തു മാത്രമായി ഒതുങ്ങി നില്‍ക്കില്ല. ആഗോളീകരണത്തിന്റെ ഫലമായി അത് ലോകമെങ്കും വ്യാപിക്കും. രാഷ്ട്രീയ പ്രതിസന്ധികളോ കൊറോണയെ പോലെ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളോ ബാധിച്ചേക്കാം.
നഷ്ടസാധ്യതകള്‍ എങ്ങനെ ഇല്ലാതാക്കാം-എന്നതാണ് ഈ സാഹചര്യത്തില്‍ ഉയരുന്നചോദ്യം. നഷ്ടസാധ്യത ഇല്ലാതാക്കാനാവില്ലെങ്കിലും വൈവിധ്യവത്കരണത്തിലൂടെ ഒരുപരിധിവരെ കുറയ്ക്കാനാകും.
ചൈനീസ് ഭീഷണി വേണ്ട, യുദ്ധത്തിനും മടിക്കില്ല; തയ്വാനൊപ്പമെന്ന് യുഎസ്
വിവിധ ആസ്തികളിലും ഒരേ ആസ്തിയില്‍ തന്നെ വിവിധ മേഖലകളിലും നിക്ഷേപം നടത്തി വൈവിധ്യവത്കരണം സാധ്യമാക്കുകയെന്നതാണ് ഇവിടെ പ്രധാനം. മ്യൂച്യല്‍ ഫണ്ടുകള്‍, ഓഹരികള്‍, പിഎംഎസ് തുടങ്ങിയവയിലെല്ലാമായി നിക്ഷേപം മികച്ച രീതിയില്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നു ഒരുപക്ഷേ ചിന്തിച്ചേക്കാം.
ഇന്ത്യയിലെ വിപണി മൂലധനം രണ്ടു ലക്ഷംകോടി ഡോളറാണെന്നും ലോകത്തിന്റെ മറ്റുമേഖലകളില്‍ എല്ലാമായി അത് 87 ലക്ഷംകോടി ഡോളറാണെന്നും നിങ്ങള്‍ക്കറിയുമോ? അതായത് ഇന്ത്യയ്ക്കു പുറമേയുള്ള വിപണികളില്‍ നിക്ഷേപിച്ചിട്ടില്ലെങ്കില്‍ വലിയൊരു അവസരമാണ് നിങ്ങള്‍ പാഴാക്കുന്നത്.
വ്യവസായങ്ങള്‍ വഴിയുള്ള വളര്‍ച്ചയ്ക്കു വഴിയൊരുക്കുന്ന നിരവധി പുതുമകളാണ് ആഗോള തലത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലതു പരിശോധിക്കാം.
1. മൊബൈല്‍ ഫോണ്‍ സാന്ദ്രത വര്‍ധിക്കുന്നതിനൊപ്പം തല്‍സമയം ആവശ്യമുള്ള സേവനങ്ങളുടെ സാധ്യതകള്‍ വര്‍ധിക്കുന്നു. മൊബൈല്‍ ഉപയോഗിച്ചു ആവശ്യമുള്ളപ്പോള്‍ കാര്‍ വിളിക്കുകയോ ഇഷ്ടപ്പെട്ട സിനിമ നെറ്റ്ഫ്ളിക്സില്‍ കാണുകയോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയോ ആവാം. ഹോട്ടലുകള്‍, കണ്ടന്റ് വിതരണക്കാര്‍ തുടങ്ങിയവരുടെയെല്ലാം ബിസിനസ് മാതൃകകള്‍ ഇതുമൂലം മാറിക്കൊണ്ടിരിക്കുകയാണ്.
2. ഇ-കോമേഴ്സിന്റേയും ആഗോള ബ്രാന്‍ഡുകളുടേയും വളര്‍ച്ച. ഓണ്‍ലൈന്‍ ഷോപിങ് പ്രവണതയായി മാറി. അതോടൊപ്പം ആഗോള ബ്രാന്‍ഡുകളും ഉയര്‍ന്നുവരുന്നു. പലപ്പോഴും ഉയര്‍ന്ന ക്ലാസുകളിലുള്ളവര്‍ ആഭ്യന്തര ബ്രാന്‍ഡുകളാവില്ല നൈകെ, അഡിഡാസ് തുടങ്ങിയവയായിരിക്കും പരിഗണിക്കുക.
3. കറന്‍സി രഹിത സമൂഹത്തിലേക്കുള്ള നീക്കം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, വാലെറ്റുകള്‍, നെറ്റ് ബാങ്കിങ് തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ ലഭ്യമായതോടെ ആഗോള തലത്തില്‍ തന്നെ ദൈനംദിന ആവശ്യങ്ങള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നത് കുറയുകയാണ്.
4. നിര്‍മിത ബുദ്ധിയും റോബോട്ടിക്സും അതിവേഗത്തിലാണു വളരുന്നത്. ലളിതമായി ചെസ് കളിക്കുന്ന കമ്പ്യൂട്ടറുകളില്‍ നിന്ന് ഡ്രൈവറില്ലാത്ത കാറുകളിലേക്കും ശസ്ത്രക്രിയ നടത്തുന്ന റോബോട്ടുകളിലേക്കും നീങ്ങുകയാണ് ആധുനിക ലോകം. നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നില്ല എന്നാണ് ആലോചിക്കുന്നതെങ്കില്‍ അതിനെ കുറിച്ചൊരു വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു. ഗൂഗിള്‍ മാപ് ഇക്കാര്യത്തില്‍ വഴികാട്ടിയാകും.
5. രോഗനിര്‍ണയം, ചികില്‍സ തുടങ്ങിയവ കൂടുതല്‍ ലളിതമാക്കുന്ന സുപ്രധാന കണ്ടുപിടുത്തങ്ങളാണ് ഈ മേഖലയിലുണ്ടാകുന്നത്. രക്ത പരിശോധനയുടെ ആവശ്യംതന്നെ ഇല്ലാതാക്കുംവിധം മുഴുവന്‍ സമയവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിരീക്ഷിക്കുന്ന ഒരു ചിപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
6. ഒരുവ്യക്തി ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുന്നതോടെ മെയില്‍, ട്വീറ്റുകള്‍, മെസേജുകള്‍, ഓണ്‍ലൈന്‍ തെരച്ചിലുകള്‍ തുടങ്ങിയവയിലൂടെ ആ വ്യക്തി ഡാറ്റ സൃഷ്ടിക്കാന്‍ തുടങ്ങും. ഇങ്ങനെ വന്‍തോതിലെ ഡാറ്റ സൂക്ഷിക്കാന്‍ സൗകര്യം ആവശ്യമുണ്ട്. ഇതുകൊണ്ടുതന്നെ ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള പുതു തലമുറ സൗകര്യങ്ങള്‍ അനിവാര്യമാകും.
ഇത്തരത്തില്‍ വന്‍വളര്‍ച്ചാസാധ്യതകളുള്ള ചുരുക്കം ചില കമ്പനികള്‍ മാത്രമേ രാജ്യത്തെ ഓഹരി വിപണികളില്‍ ലിസ്റ്റു ചെയ്യപ്പെടുന്നുള്ളു. എല്ലാ കാര്യങ്ങളും അമേരിക്കയിലല്ല സംഭവിക്കുന്നതും. ചൈന, യൂറോപ്, ഗള്‍ഫ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ഭാവിയിലേക്കുതകുന്ന വികസനത്തില്‍ പങ്കാളികളാകണമെന്നുണ്ടെങ്കില്‍ ആഗോള ഫണ്ടില്‍ നിക്ഷേപിക്കുക എന്ന ഒറ്റപോംവഴി മാത്രമെ മുന്നിലുള്ളൂ.
ജീവിച്ചിരിക്കെ സ്വന്തം ശവസംസ്കാരം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അവസരമുണ്ട്
രൂപയുടെ വിലയിടിയലില്‍നിന്നു നേട്ടമുണ്ടാക്കാനും ആഗോള ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. 35 വര്‍ഷങ്ങളില്‍ രൂപ ശരാശരി ആറു ശതമാനമാണ് ഇടിഞ്ഞത്. മക്കളുടെ ഉന്നത വിദ്യാഭ്യാസമോ വിവാഹമോ നടത്താനായി വര്‍ഷങ്ങള്‍ക്കുശേഷം പണം ആവശ്യമായിവരുമ്പോള്‍ രൂപയുടെ വിലയിടിവുമൂലം കൂടുതല്‍ ചെലവ് മുന്‍കൂട്ടി കാണേണ്ടിവരുന്നു. രൂപയുടെ വിലയിടിവ് നിങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ വില ഉയരുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗത്തെ ബാധിക്കുമെന്നും മനസിലാക്കണം.
ആഗോള ഫണ്ടുകളിലെ നികുതി ബാധ്യതയ്ക്ക് വ്യത്യാസമുണ്ട്. ദീര്‍ഘകാല മൂലധന നേട്ടത്തിന് അര്‍ഹത ലഭിക്കാന്‍ മൂന്നു വര്‍ഷത്തേക്ക് നിക്ഷേപംനടത്തണം. നഷ്ടസാധ്യത കൈകാര്യം ചെയ്യുന്നതിനെകുറിച്ചാകുമ്പോള്‍ വൈവിധ്യവല്‍ക്കരണത്തെക്കുറിച്ചാണ് പ്രാഥമികമായി ചിന്തിക്കേണ്ടത്. ആഗോള ഫണ്ടുകള്‍ നിക്ഷേപത്തിനു തീര്‍ച്ചയായും മൂല്യംനല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക