ജയ്പൂർ: പണക്കാരും സമൂഹത്തിൽ സ്വാധീനവുമുള്ള ആളുകളെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ‘ഹണിട്രാപ്’ സംഘം പിടിയിൽ. സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘത്തിൽ നിന്നും ഇന്ത്യൻ നിർമ്മിത പിസ്റ്റലും ഒരുലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. രാജസ്ഥാനിലെ ശിവദാസ്പുര പോലീസാണ് സംഘത്തെ വലയിലാക്കിയത്.
സമ്പന്നരായ ആളുകളുമായി സംഘത്തിലെ സ്ത്രീ അടുപ്പം സൃഷ്ടിക്കും. തുടർന്ന് കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ഈ ദൃശ്യങ്ങളുപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഗോവർധൻ വിലാസ്, രാജേന്ദ്ര, സോനു ഗുജ്ജാർ, യോഗേന്ദ്ര എന്നിവരാണ് പോലീസ് പിടിയിലായത്.
എവിടെ നിന്നും കയറാം, എവിടെയും ഇറങ്ങാം; പുതിയ തീരുമാനങ്ങളുമായി കെഎസ്ആർടിസി
സവാസ ഗ്രാമത്തിലെ വനപ്രദേശത്തു നിന്നാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൾ ഉപയോഗിച്ച കാർ, പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ആളുകളെ കെണിയിലാക്കിയ ശേഷം ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
സമ്പന്നരായ ആളുകളുടെ ഫോൺ നമ്പർ ശേഖരിച്ച ശേഷം വിളിച്ച് ബന്ധം സ്ഥാപിക്കുകയും തുടർന്ന് നേരിൽ കാണുകയും ചെയ്യും. പണം നൽകാൻ വിസമ്മതിച്ചാൽ പീഡന പരാതി നൽകുമെന്നും സംഘം ഭീഷണിപ്പെടുത്തും. ജുലൈ 31 ഇവരുടെ കെണിയിൽ അകപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക