ഉത്തർപ്രദേശിൽ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ആക്രമണം തടയാൻ ശ്രമിച്ച കുട്ടിയെ സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. യുപിയിലെ ബെറേലി ജില്ലയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. ഒരാൾ ഒളിവിലാണ്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോഹിത് (25), സുമിത് (27), അങ്കിത് (24) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മോഹിത്തിനെയും സുമിതിനെയുമാണ് അറസ്റ്റു ചെയ്തത്. അങ്കിതാണ് ഒളിവിലുള്ളത്.
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പൊട്ടിത്തെറി; അച്ഛനും മകനും ദാരുണാന്ത്യം ( വീഡിയോ)
പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു. ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ ചെറുക്കാൻ പെൺകുട്ടി ശ്രമിച്ചപ്പോഴാണ് സംഘം ഇരുമ്പു വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു.
പ്രതികളിലൊരാൾ ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സംഭവം പുറത്തു പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക