നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ ഒരു കേന്ദ്രഭരണ പ്രദേശവും, ആറ് സംസ്ഥാനങ്ങളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്. ഈ നടപടിക്കെതിരെ പശ്ചിമബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര മന്ത്രിമാരും, പുതുച്ചേരി സർക്കാർ വിപ്പുമാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.
ജനപ്രതിനിധികളെ അയോഗ്യതാ ഭീഷണി ഉയര്‍ത്തി തിരികെ എത്തിക്കാനുള്ള തന്ത്രം വിജയിക്കില്ല : ജോസഫ് പക്ഷം
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിക്കുന്നത്. വിദ്യാർത്ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിൽ കോടതിക്ക് പിഴവ് പറ്റിയെന്നാണ് സംസ്ഥാനങ്ങളുടെ വാദം. തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിൽ അടക്കം കോടതി നിലപാട് നിർണായകമായിരിക്കും. കോവിഡ് സമയത്തും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് പരീക്ഷയ്ക്ക് അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. പരീക്ഷ മാത്രമായി നിർത്തിവയ്ക്കാൻ പറ്റുമോയെന്നും, പരീക്ഷ നടന്നില്ലെങ്കിൽ അത് രാജ്യത്തിന്റെ നഷ്ടമാകില്ലേയെന്നും കോടതി ചോദിച്ചിരുന്നു. പരീക്ഷ നടത്തിപ്പിനെ എതിർത്ത് മുൻനിര പാർട്ടി നേതാക്കളും വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമെല്ലാം രംഗത്ത് വന്നിരുന്നു. എന്നാൽ, ഇവയെ എല്ലാം മറികടന്നായിരുന്നു പരീക്ഷ നടത്തണമെന്ന കോടതി വിധി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക