മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യം ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും
തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് യോഗത്തിനെത്തിയ വേളയിലാണ് ചൈനീസ് പ്രതിരോധ മന്ത്രി ജെനറല്‍ വെയ് ഫെങ്ങുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.ഈ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ലഡാക്ക് സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത നേതൃത്വതലത്തിലുള്ള യോഗമാണ് മോസ്കോയില്‍ നടന്നത്. ചര്‍ച്ച രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ചൈനയാണ് മുന്‍കൈയെടുത്തത്. പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍, റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി.ബി വെങ്കടേശ് വര്‍മ്മ എന്നിവര്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം യോഗത്തില്‍ പങ്കെടുത്തു.
പാംഗോങ് തടാക മേഖലയില്‍ പുതിയ കൈയേറ്റ ശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടായതിനപ്പറ്റി ഇന്ത്യ ഈ യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക