തിരുവനന്തപുരം: ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന കേസില്‍ നാലാംപ്രതി പിടിയിലായി. കേസിലെ പ്രതികളായ ഉള്ളൂര്‍ പാറോട്ടുകോണം ലക്ഷം വീട് കോളനിയില്‍ അവശു രതീഷ് എന്ന രതീഷ്(35), ശാന്തിപുരം കല്ലികോട് വീട്ടില്‍ ശബരി എന്ന സ്റ്റീഫന്‍ (29), ശ്രീകാര്യം ചെമ്ബഴന്തി സൗപര്‍ണിക വീട്ടില്‍ വിഷ്ണു വിജയന് (31) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെയും കൊണ്ട് ‘വട്ടം കറങ്ങി’ പൊലീസ്
മെഡിക്കല്‍കോളജ് എസ്.എച്ച്.ഒ ഹരിലാലിെന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. ഞാണ്ടൂര്‍ക്കോണം അംബേദ്കര്‍ നഗര്‍ ആയില്യം വീട്ടില്‍ ബാബുവിെന്റ മകന് ദീപു (35) വിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക