കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബും താഹ ഫസലും 10 മാസങ്ങൾക്ക് ശേഷം ജയിൽ മോചിതരായി. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കൾ എത്തിയിരുന്നു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ഇനി പഠനവുമായി മുന്നോട് പോകാനാണ് ഇരുവരുടെയും തീരുമാനമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഓക്സിജന്‍ ലഭിക്കാതെ നാലു കോവിഡ് രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍
പാസ്പോർട്ട് കെട്ടിവെക്കുന്നതു അടക്കം 11 കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം നവംബർ 1നായിരുന്നു പന്തീരാങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
അലനും താഹയും മാവോയിസ്റ്റ് അനുഭാവമുള്ളവർ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അലൻ ശുഹൈബിന്റെ അമ്മ സബിത മഠത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക