ന്യൂഡൽഹി: കത്തെഴുത്തു വിവാദത്തിനും തുടർന്നുണ്ടായ പരസ്യമായ വിഴുപ്പലക്കലിനും പിന്നാലെ, കോൺഗ്രസിൽ വൻ അഴിച്ചുപണി. ജനറൽ സെക്രട്ടറിമാരെ മാറ്റിയും പുതിയ സംസ്ഥാനങ്ങളിലേക്കു ചുമതല നൽകിയും എഐസിസി പുനഃസംഘടിപ്പിച്ചതിനൊപ്പം പ്രവർത്തക സമിതിയിലും മാറ്റങ്ങൾ കൊണ്ടു വന്നു.
ബിജെപി മാർച്ചിനിടെ സംഘർഷം കനക്കുന്നു; ബി ഗോപാലകൃഷ്ണന്റെ മുഖത്ത് പരിക്ക്
∙ കഴിഞ്ഞ പ്രവർത്തക സമിതിയിൽ അധ്യക്ഷ സോണിയ ഗാന്ധി തന്നെ ആവശ്യപ്പെട്ടതു പ്രകാരം, സംഘടനാ ചുമതലകളിൽ സഹായിക്കാൻ 6 അംഗ സമിതി: എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല. അടുത്ത എഐസിസി സമ്മേളനം വരെ ഇവർ ചുമതലയിൽ തുടരും.
∙ ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് കേരളത്തിനു പകരം മധ്യപ്രദേശിന്റെ ചുമതല.
∙ പുതിയ ജനറൽ സെക്രട്ടറിയായ താരിഖ് അൻവറിന് കേരളത്തിന്റെ ചുമതല.
∙ പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി, ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും.
∙ പ്രവർത്തകസമിതി അംഗം കെ.സി. വേണുഗോപാൽ, സംഘടനാ ജനറൽ സെക്രട്ടറിയായി തുടരും.
∙ സ്ഥിരം ക്ഷണിതാവയിരുന്ന പി. ചിദംബരം പ്രവർത്തക സമിതി അംഗമായി.
∙ സോണിയ ഗാന്ധിക്കു തുറന്ന കത്തെഴുതിയ സംഘത്തിനു നേതൃത്വം നൽകിയ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഒഴിവാക്കി; പ്രവർത്തക സമിതിയിൽ തുടരും. അതേസമയം, കത്തെഴുത്തുകാരിൽ ഉൾപ്പെട്ട മോട്ടിൽലാൽ വോറയെ ജനറൽ സെക്രട്ടറി പദവിയിൽ നിന്നും പ്രവർത്തക സമിതിയിൽ നിന്നും ഒഴിവാക്കി. സംഘത്തിലെ മുകുൾ വാസ്നിക്കിനെ പ്രസിഡന്റിനെ സഹായിക്കാനുള്ള പ്രത്യേക സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
∙ മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ലൂസീഞ്ഞോ ഫെലേറിയോ എന്നിവരെയും ജനറൽ സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കി. ഖാർഗെയും അംബിക സോണിയും പ്രവർത്തകസമിതിയിൽ തുടരും.
∙ മുഖ്യവക്താവ് രൺദീപ് സിങ് സുർജേവാല, ജിതേന്ദ്ര സിങ്, താരിഖ് അൻവർ പുതിയ ജനറൽ സെക്രട്ടറിമാർ.
∙ കത്തെഴുതിയവരിൽ ഉൾപ്പെട്ട ജിതിൻ പ്രസാദയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന ബംഗാളിന്റെ ചുമതല നൽകിയതും അരവിന്ദ് സിങ് ലൗലിയെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയം.
∙ കത്തെഴുതിയവരിൽ ആനന്ദ് ശർമ അടക്കം പ്രവർത്തക സമിതിയിൽ തുടരും.
∙ സച്ചിൻ പൈലറ്റിനെ കേന്ദ്ര നേതൃത്വത്തിലേക്ക് ഉയർത്തുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക