കണ്ണൂര്‍: മലബാറിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഴശ്ശി സാഗര്‍ മിനി ജല വൈദ്യുത പദ്ധതി അഞ്ചു മാസത്തിനുള്ളില്‍ പദ്ധതി കമ്മീഷന് ചെയ്യാന്‍ കഴിയുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
കാണിക്കയായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും നിരോധിത നോട്ടുകള്‍ കണ്ടെടുത്തു
കനത്ത മഴയെ തുടർന്ന് നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും നിർമാണം അവസാനഘട്ടത്തിലെത്തിയതായും പറയുന്നു. പ്രതിവര്‍ഷം 25.26 മില്യണ്‍ യൂണിറ്റ് വൈദ്യുതി ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസം ഇവിടെ നിന്ന് ഉത്പാടിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഴശ്ശി അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളം ടണലിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പാദിക്കുന്നതാണ് പദ്ധതി. പഴശ്ശി ജലസംഭരണ പദ്ധതിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ തുരങ്കമെടുത്ത് അവിടുന്ന് മൂന്ന് തുരങ്കം വഴി വെള്ളം പവര്ഹൗസിലെത്തിച്ചാണ് 2 .5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുക.
പുഴയുടെ സമീപമുള്ള കരിങ്കല്‍ പാറക്കെട്ട് സ്ഫോടക വസ്തുക്കളുപയോഗിച്ച് പൊട്ടിച്ചു തുരങ്കമുണ്ടാക്കുന്ന പദ്ധതി ഏതാണ്ട് പൂര്‍ത്തിയായി. പഴശ്ശി കുയിലൂര്‍ റോഡിന് കുറുകെയാണ് തുരങ്കം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക