ചെലവ് ചുരുക്കാനുള്ള ഉത്തരവുമായി സംസ്ഥാന സർക്കാർ. ഒരു വര്‍ഷത്തേക്കു സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കെല്ലാം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് പുതിയ ഉത്തരവിലൂടെ. കോവിഡ് പ്രതിസന്ധിയിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജീവനക്കാരില്‍ നിന്ന് മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1നു പിഎഫില്‍ ലയിപ്പിക്കുന്നതു വരെ 9% പ്രതിവര്‍ഷ പലിശ നല്‍കും. പിഎഫില്‍ ലയിപ്പിച്ച ശേഷം പിഎഫ് നിരക്കില്‍ പലിശ നല്‍കും. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. പിഎഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി തിരിച്ചു നല്‍കും.
കോവിഡ് വാക്സിൻ വിതരണത്തിൽ ഇന്ത്യയുമായി കൈക്കോർക്കാനൊരുങ്ങി റഷ്യ
അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമെ അനുവദിക്കൂ. ഓഫിസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റു തസ്തികകളിലേക്കു പുനര്‍വിന്യാസം ചെയ്യാനും ഒരേ മേഖലയില്‍ പൊതുവായ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റസ്ഥാപനമാക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക