എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ അന്വേഷണം കിഫ്ബിക്കെതിരെ നടക്കുന്നതായി തന്റെ അറിവിലില്ലെന്ന് കിഫ്ബി സിഇഒ കെ.എം.എബ്രഹാം പറഞ്ഞു. 250 കോടി കിഫ്ബി യെസ് ബാങ്കില്‍ നിക്ഷേപിച്ചതിനെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നാണ് ധനകാര്യ സഹമന്ത്രി അറിയിച്ചത്. എന്നാൽ , അതിന്മേൽ അന്വഷണം തുടങ്ങിയതായി ഇതുവരെ പറഞ്ഞിട്ടുമില്ല. അന്വഷണം സംബന്ധിച്ച് കിഫ്ബിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല എന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിൻവലിച്ചു
2017 മേയ് മുതല്‍ കിഫ്ബി സ്വരൂപിച്ച പണം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യബാങ്കിനെയാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ഉയര്‍ന്ന റേറ്റിങ് വേണമെന്ന് മാനദണ്ഡം കിഫ്ബിയുടെ കമ്മിറ്റി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഉയര്‍ന്ന റേറ്റിങ് ഉള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. വിവിധ ഏജന്‍സികള്‍ അവര്‍ക്കു നല്ല റേറ്റിങ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി റേറ്റ് നോക്കി നിക്ഷേപം നടത്തിതെന്നും സിഇഒ വ്യക്തമാക്കി.
അനശ്വരയെ തുണി ഉടുപ്പിക്കാൻ നടക്കുന്ന ഓൺലൈൻ ആങ്ങളമാരും വസ്ത്ര സദാചാരത്തിലെ ഇരട്ട നീതിയും
കിഫബിക്കല്ല മൊത്തം പണത്തിന്റെ നിശ്ചിത ശതമാനമേ സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയൂ. കൈവശമുള്ള എല്ലാ പണവും ബാങ്കില്‍ നിക്ഷേപിക്കുകയല്ല ചെയ്യുന്നത്. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ യെസ് ബാങ്ക് ഉയര്‍ന്ന നിരക്കു നല്‍കിയപ്പോഴാണ് 7 തവണ അവിടെ നിക്ഷേപം നടത്തിയത്. 2018 വരെ ബാങ്കില്‍ നിക്ഷേപം നടത്തി. 2018ല്‍ 107 കോടിരൂപയാണ് ഒരു വര്‍ഷത്തേക്കു നിക്ഷേപിച്ചത്. 8.03% പലിശയാണ് അവര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 അവസാനിക്കാറാകുമ്പോൾ യെസ് ബാങ്കിന്റെ റേറ്റ് ക്ഷയിച്ചു തുടങ്ങിയപ്പോൾ യെസ് ബാങ്കുമായുള്ള ഇടപാട് കിഫ്ബി നിർത്തിയിരുന്നു. നിക്ഷേപിച്ച പണത്തിന്റെ കാലാവധി അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് നിക്ഷേപം പലിശയുൾപ്പെടെ പിൻവലിക്കുകയും മറ്റു ബാങ്കുകളിലേക്ക് മാറ്റുകയും ചെയ്തു. ഇടപാടിലൂടെ കിഫ്ബിക്ക് ലാഭമല്ലാതെ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക