കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സര്‍വകലാശാല മുന്‍ വി.സി, രജിസ്ട്രാര്‍, അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസിലെ ആദ്യ കുറ്റപത്രം. കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് എഴുതിത്തള്ളിയത്.
താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു
സിപിഐഎം ബന്ധം ഉള്ളവര്‍ക്ക് നിയമനം നല്കി എന്നതാണ് കേസ്. മുന്‍ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു. അസിസ്റ്റന്റ് നിയമത്തില്‍ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായി ക്രൈംബ്രാഞ്ചും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക