കോഴിക്കോട്: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ മര്‍ദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയെയാണ് ശശി തരൂര്‍ വിമർശിച്ചത്.
അഴീക്കോട് കെഎസ്യു നേതാവിന്റെ വീട്ടിൽ റീത്ത് വച്ചു
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അപകടകരമായ നിലയിലാണെന്നും ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും തരൂര്‍ ട്വിറ്ററിലുടെ ആവശ്യപ്പെട്ടു. സര്‍ക്കാറിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയരുകയാണ്.
അതുകൊണ്ടാണ് തെരുവിലെ പ്രതിഷേധങ്ങള്‍ക്ക് സമരക്കാർ നിർബന്ധിതരാകുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സർക്കാരിന്റെ മോശം ഭരണവും കെടുകാര്യസ്ഥതയുമാണ് കോവിഡ് രോഗികള്‍ കൂടുന്നതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക