കെ.എസ്.യു അഴീക്കോട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിന്റെ വീട്ടുമുറ്റത്ത് “നിന്റെ നാളുകൾ എണ്ണപ്പെട്ടു” എന്ന കുറിപ്പോടെ റീത്ത് വച്ചു. പള്ളിക്കുന്നിലെ ശ്രീപുരം നേഴ്സറി സ്കൂളിന് സമീപത്തുള്ള കൊക്കായൻപാറയിലെ വീട്ടുമുറ്റത്താണ് റീത്ത് വച്ചത്.
സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സിപിഎം നാടിനെ പ്രാകൃത സംസ്കാരത്തിലേക്ക് നയിക്കുകയാണെന്നും നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനും പൊതുപ്രവർത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടാനും പരിശ്രമിക്കുകയാണെന്നും ഡി.സി സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
കെഎസ്യു പ്രവർത്തകർക്ക് നേരെ വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഭീഷണി മുഴക്കിയ സി.പി.എം സൈബർ ഗുണ്ടകൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം സാമൂഹ്യ വിരുദ്ധ നടപടികൾ ആവർത്തിക്കുന്നതെന്നും ഇത്തരം കാടൻ സംസ്കാരത്തിനെതിരെ പൊതു സമൂഹം ഒന്നാകെ പ്രതികരിക്കണമെന്നും സതീശൻ പാച്ചേനി കൂട്ടിച്ചേർത്തു.
പിടിയിലായ ഭീകരിലൊരാൾ അടിമാലിയിലെ ചപ്പാത്തിക്കടയില് ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്
നേതാക്കളായ കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡി.സി.സി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ, കെ.എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷ്, നേതാക്കളായ ഉമേഷ് കണിയാങ്കണ്ടി, പ്രനിൽ മതുക്കോത്ത്, നികേത് നാറാത്ത്, ജിജീഷ്.സി.വി സുമിത്, സുജേഷ് തുടങ്ങിയവരും റൈഷാദിന്റെ വീട് സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക