ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് സസ്പെന്ഷന് കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് എം.പി എളമരം കരീം. ജനശ്രദ്ധയില്‍ നിന്ന് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാണ് ബി ജെ പി ശ്രമമെന്നും എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളത്ത് പാറമടയിൽ സ്ഫോടനം; 2 പേർ മരിച്ചു
ബി.ജെ.പിയുടെ ഭീരുത്വ മുഖമാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ പുറത്തു വന്നത്. എളമരം കരീം (സി.പി.എം), കെ.കെ. രാഗേഷ്, ഡെറിക് ഒബ്രിയാന്, റിപുന്‍ ബോറ, സഈദ് നാസിര്‍ ഹുസൈന് (കോണ്‍ഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എവിടെ ശോഭ സുരേന്ദ്രന്? കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്
ഇതു സംബന്ധിച്ച് പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് കൊണ്ടുവന്ന പ്രമേയം രാജ്യസഭ രാവിലെ പാസാക്കിയിരുന്നു. സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരാഴ്ചത്തേക്കാണ് അച്ചടക്ക നടപടി. രാജ്യസഭയില്‍ കര്‍ഷക ബില്‍ ചര്‍ച്ചക്കിടെ പ്രതിഷേധിച്ച കേരള എം.പിമാര്‍ അടക്കം എട്ട് പേരെ അധ്യക്ഷന്‍ വെങ്കയ്യനായിഡു സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക