ഡെറാഡൂണ്‍: രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പുമായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്. ആനകളുടെ ഡിഎന്‍എ അനുസരിച്ച് ആധാറിന് സമാനമായ നമ്പര്‍ നല്കി നാട്ടാനകളെ സംരക്ഷിക്കാനാണ് നീക്കം.
വാഹനപരിശോധന ഇന്നുമുതൽ ഇ പോസ് സംവിധാനത്തിലൂടെ
നാട്ടാനകള്ക്കെതിരായ അതിക്രമം, വേട്ടയാടൽ എന്നിവ തടയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് ആവശ്യമായ വിവരശേഖരണത്തിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ധനന്ജയ് മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2454 നാട്ടാനകളാണ് രാജ്യത്തുള്ളതെന്നാണ് കണക്കുകള്‍. ഇതില്‍ ആയിരം ആനകള്‍ അസമിലും 500 ആനകള്‍ കേരളത്തിലും 300 ആനകള്‍ തമിഴ്നാട്ടിലുമാണുള്ളത്.
560 ആനകൾ വിവിധ സംസ്ഥാനങ്ങളുടെ ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ടും 1809 ആനകള്‍ സ്വകാര്യ വ്യക്തികളുടെ പക്കലും 85 എണ്ണം മൃഗശാലകളിലുമാണ്. സ്വകാര്യ വ്യക്തികളുടെ പക്കലുള്ളതായി കണക്കാക്കുന്ന ആനകളില്‍ 122 ആനകള്‍ വിവിധ സര്‍ക്കസ് ഉടമകളും മതസ്ഥാപനങ്ങളുടെ കീഴിലുമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക