തൃശൂര്‍: കോവിഡ് ബാധിച്ച് പൊലീസ് അക്കാദമിയില്‍ പൊലീസ് ട്രെയിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കൾ. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറാണ് (29) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം. ഈ മാസം 13ന് ആണ് ഹരീഷിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഒരുദിവസം വൈകിയാണ് ഹരീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം
കുടുംബത്തെ അറിയിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ്. പക്ഷെ മരണ സര്‍ട്ടിഫിക്കറ്റില്‍ ന്യുമോണിയ എന്നാണ് രേഖപ്പടുത്തിയത്. ട്രെയിനികളുടെ ആരോപണം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കോവിഡ് ചികിത്സ ലഭ്യമാക്കുന്നതില്‍ അക്കാദമിക്കും ആരോഗ്യ വകുപ്പിനും വീഴ്ച സംഭവിച്ചെന്നുമാണ്. മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക