പറവൂര്‍: കോവിഡ് ബാധിച്ച വടക്കേക്കര സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സഹകരണ വകുപ്പിന്റെ എച്ച്.ഡി.സി പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കി. പരീക്ഷ സെന്റര്‍ അനുവദിച്ചിരുന്നത് തൃശൂരായിരുന്നു. കഴിഞ്ഞ ദിവസമാണ് അസുഖം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് സര്‍ക്കാര്‍തലത്തില്‍ നടത്തിയ ഇടപെടലുകള്‍ മൂലം പറവൂരിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അച്ഛനും അമ്മയും സഹോദരനും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു. പരീക്ഷയെഴുതാനുള്ള ക്രമീകരണം സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്മാന് പി.പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കുകയും പരീക്ഷക്ക് ശേഷം തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സില്‍ പരീക്ഷ കേന്ദ്രത്തിലെത്തിച്ചു.
ഇനിയുള്ള നാല് പരീക്ഷകൂടി എഴുതുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കെ.എസ്. സനീഷ് പറഞ്ഞു. പൊതുപ്രവര്ത്തകന് ലൈജു ജോസഫും വടക്കേക്കര പഞ്ചായത്ത് എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ ചുമതലക്കാരനായ കെ.എസ്. സനീഷിന്റെയും ഇടപെടല്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക