പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം എടുത്തു. തുലാംമാസത്തോടെ ഭക്തരെ പരിമിതമായ തോതില്‍ പ്രവേശിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഴയതുപോലെ ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല.
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
കൂടാതെ സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. സന്നിധാനത്ത് വിരിവെയ്ക്കാനും താമസത്തിനും അനുവദിക്കില്ല. പ്രവേശനം സാധ്യമാക്കുന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്കാന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക