കണ്ണൂര്‍: കോവിഡ് ബാധിതരായി എത്തുന്ന ഗർഭിണികൾക്ക് മികച്ച പരിചരണം നൽകുന്ന കാര്യത്തിൽ സംസ്ഥാന വ്യാപകമായി ശ്രദ്ധേയമാകുകയാണ് പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ്.
ഇതുവരെയായി 263 ഗര്ഭിണികളാന്ന് ഇവിടെ കോവിഡ് ചികിത്സ തേടിയത്. 129 പേര് ഇതിനോടകം പ്രസവിച്ചു. 96 പേര്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി. ഡോ എസ് അജിത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജി വിഭാഗം ഇപ്പോള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്.
ഉത്തർപ്രദേശ് കൂട്ടബലാത്സംഗം; പ്രതികളെ ഉടൻ തൂക്കിലേറ്റും, മൗനം വെടിഞ്ഞ് സ്മൃതി ഇറാനി
കേരളത്തിൽ ആദ്യമായി കോവിഡ് പോസിറ്റീവ് ആയ യുവതി കുഞ്ഞിന് ജന്മം നൽകിയത് പരിയാരത്തായിരുന്നു. പിപിഇ കിറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അണിഞ്ഞ് പ്രത്യേകം ഒരുക്കിയ ഓപ്പറേഷന് തിയേറ്ററില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയ വഴിയാണ് യുവതിയെയും കുഞ്ഞിനെയും രക്ഷിച്ചത്. കോവിഡ് വിഭാഗങ്ങളില്‍ ചികിത്സയ്ക്ക് എത്തുന്ന ഗൈനക്ക് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ പരമാവധി പേര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ സജ്ജീകരണമൊരുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക