തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം തയ്യാറാക്കി ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ ഒരു ഡോക്ടറും സീരിയല്‍ നടനും അടക്കം മൂന്ന് പേര് അറസ്റ്റില്‍. പിടിയിലായ ഡോക്ടര്‍ ഈ വീട്ടമ്മയുടെ അടുത്ത ബന്ധു കൂടിയാണ്.
ക്രൂരതയുടെ മറുപേരായ് രാജ്യം; ബിഹാറില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യ ജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു.
മെഡിക്കല്‍ കോളേജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന് ജസ്മീര്‍ ഖാന്, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകന്‍. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയല്‍ നടന് ജസ്മീര്‍ ഖാന്റെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ജസീര്‍ ഖാന് സിം കാര്‍ഡ് എടുത്തുനല്കിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം.
പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി. എസിപി പ്രതാപചന്ദ്രന് നായരുടെ നിര്‍ദേശപ്രകാരമാണ് ഫോര്‍ട്ട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അതിവേഗ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നേരത്തെ വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക