ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം പൊലീസ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍, പ്രതികളെ ന്യായീകരിച്ച് ഭരണകക്ഷിയായ ബി.ജെ.പി. ഹഥ്റാസ് മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ രാജ്വിര് സിങ് പഹല്‍വാന്‍ ആണ് മാധ്യമങ്ങളെ വിമര്‍ശിച്ചും ബലാത്സംഗ ആരോപണം നിഷേധിച്ചും രംഗത്തെത്തിയത്.
ചന്ദ്രശേഖർ ആസാദിനെയും തടഞ്ഞ് യുപി പോലീസ്; ഹത്രാസിലേക്ക് കാൽനടയായി ഭീം ആർമി നേതാവും സംഘവും
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും പഹല്‍വാന്‍ പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു നേതാവ്.
സി.ബി.ഐ അന്വേഷിക്കണമെന്നും നുണപരിശോധന നടത്തണമെന്നുമുള്ള തീരുമാനത്തെ സ്വാഗതം ചെയ്യാനാണ് ഈ ആളുകള്‍ വന്നത്. നുണപരിശോധന നടത്തണമെന്ന ആവശ്യം ഞങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ചാനലുകളും നുണ പ്രചരിപ്പിക്കുകയാണ്. ബലാത്സംഗം നടന്നിട്ടേയില്ല. കഴുത്ത് ഒടിച്ചു എന്നതടക്കം നാലു പേര്‍ക്കെതിരെ ഉള്ള ആരോപണങ്ങളെല്ലാം നുണകളാണ്. ഇനി സി.ബി.ഐ അന്വേഷിക്കട്ടെ.
ഹഥ്റാസില് പെണ്‍കുട്ടിയെ കുടുംബത്തെയും പിടിയിലായ പ്രതികളെയും പൊലീസ് ഉദ്യോഗസ്ഥരെയും പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ക്ക് വിധേയരാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഉത്തരവിറക്കിയത്. പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്ത്തകന് സാകേത് ഗോഖലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക