മുംബൈ: ഹത്രാസ് കൂട്ടബലാത്സഗക്കേസിൽ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം. മുംബൈയിലെ ഒരു നടിക്ക് വൈ പ്ലസ് സുരക്ഷ നല്കുന്ന ബിജെപി സര്‍ക്കാര്‍ ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ അവഗണിക്കുകയാമെന്ന് ശിവസേന ആരോപിച്ചു.
സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍
ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ അവഗണിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലേയെന്നും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നിരന്തര ഭീഷണിയിലാണ് കഴിയുന്നതെന്നും അവര്‍ക്ക് എന്തുകൊണ്ട് വൈ പ്ലസ് സുരക്ഷ നല്കാന് സർക്കാർ തയ്യാറാകുന്നില്ലെന്നും ശിവസേന മുഖപത്രം ചോദിച്ചു.
ശബരിമല ദർശനം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും
പൊലീസിന്റെ സഹായത്തോടെ യുവതിയുടെ മൃതദേഹം രാത്രിതന്നെ സംസ്കരിച്ചുവെന്നും കേസില്‍ ഹത്രാസ് പൊലീസിനെ ബലിയാടാക്കുകയാണെന്നും ശിവസേന മുഖപത്രമായ സാംന പറഞ്ഞു. കൂടാതെ ഇരയെ സര്‍ക്കാര്‍ ചുട്ടുകൊന്നെന്നും തെളിവുകള്‍ മണ്ണിട്ടുമൂടി എന്നും മുഖപത്രത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക