പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആർജെഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ദലിത് നേതാവ് ശക്തി മാലിക് (37) പുർണിയയിലെ വീടിനുള്ളിൽ വെടിയേറ്റു മരിച്ചു. ആർജെഡി എസ്സി/എസ്ടി സെൽ സംസ്ഥാന പ്രസിഡന്റായിരുന്ന മാലിക്കിനെ ആരോപണത്തെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു.
ബൈക്കിലെത്തിയ 3 പേർ വീട്ടിൽ കടന്ന്, ഉറങ്ങിക്കിടക്കുകയായിരുന്ന മാലിക്കിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്നു പറയുന്നതുമായ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക